Monday 24 March 2014

ചുവപ്പിനപ്പുറത്തെ നരപ്പ്

ഇന്ന് ഞാൻ ഒരു കാഴ്ച കണ്ടു നരച്ച  കുറെ കാഴ്ചകൾ ..ഒരു ചുവപ്പിനപ്പുറത്തെ നരപ്പ് ...
എന്റെ ഗദ്ഗദം നിങ്ങളെ അറിയിക്കാൻ ഞാൻ ഈ ബിന്ദുക്കളെ കടമെടുക്കുന്നു..
നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായിരുന്നു അത്...
ആ മരങ്ങളിക്കിടയിലൂടെയുള്ള യാത്ര എന്തെന്നില്ലാത്ത അനുഭൂതിയിലേക്ക്‌ എന്നെ കൊണ്ടെത്തിച്ചിരുന്നു...
മനസ്സും ശരീരവും ഇതു നൈർമല്യതൽ നിറഞ്ഞു... ഉള്ളു മുഴുവൻ തണുത്തു പ്രകൃതി എന്നെ കയ്യിലെടുത്ത പോലെ.. ആ വഴിയില എനിക്കേറ്റം ഇഷ്ടമുള്ള ഒരു വളവിൽ മണിക്കൂറുകളോളം ഇരുന്നു ആ സുഖം ഞാൻ ആസ്വദിച്ചിട്ടുണ്ട്...
ആ വളവാണ് ഇന്ന് എന്റെ മനസ്സിനെ തളർത്തിയത് ...

പെൻസിൽ മുനയാൽ വരയ്ക്കാൻ കഴിയില്ല....എനിക്ക്... വക്കുകളാലൊരു ചിത്രം വരച്ചു തരാം ഞാൻ...
വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു നദി പോലെ, കാടിനു നടുവിലൂടെ ഒരു റോഡ്‌....വീതികുറഞ്ഞ.. നന്നേ വീതികുറഞ്ഞ ഒരു സമയം ഒരു വശത്തേക്ക് മാത്രം ഒരു നാല് വീലൻ വാഹനത്തിനു പോകാൻ പറ്റിയിരുന്നത്ര പാകത്തിലുള്ള റോഡ്‌... അന്നൊക്കെ ഇരുവശങ്ങളിലും പച്ച നിറം മാത്രമാരുന്നു...അതിലൂടെ കടന്നു പോകുമ്പോൾ എതിരേല്ക്കാൻ ഒരുപാടു പേര് വന്നിരുന്നു... മുകളിലെ രത്ന ശോഭ, ഇലകൾക്കിടയിലൂടെ മണ്ണിൽ പതിക്കുന്ന കണ്ടു വെറും പെണ്ണായ ഞാൻ അത് കൊണ്ടൊരു മല കൊരുതിടാൻ കൊച്ചിതുപോയിരുന്നു...വനദേവത അതെനിക്ക് തരില്ലെങ്കിൽ ഞാൻ തട്ടിപ്പരിച്ചുകൊണ്ടോടും...എന്നുറപ്പിച്ചിരുന്നു..

മരണത്തിനു ഒരു നിറമേ ഉള്ളു എന്ന് ഞാൻ തിരച്ചറിഞ്ഞു... നരച്ച നിറം...അമ്മ മരിച്ചാലും മക്കൾ മരിച്ചാലും അവസാനം ബാക്കിയാവുന്നത് ആ നിറം മാത്രമാണ്... മനുഷ്യൻ മരിച്ചാലും പ്രകൃതി മരിച്ചാലും ബാകിയവുന്ന ഇരുണ്ട നരച്ച നിറം........
എന്റെ ചുറ്റിനും ആ നിറമായിരുന്നു...
 ദേഹത്ത് അഗ്നി പടരുമ്പോൾ... തൊലി ചൂഴ്ന്നു അഗ്നി കയറുമ്പോൾ, ഒടുവിൽ ആത്മാവിനു നിലനില്ക്കാൻ ശരീരമില്ലാതെ വരുമ്പോൾ.. പിടച്ചിൽ നിന്നുപോയ ഒരു കൂട്ടം മിണ്ടാപ്രാണികളുടെ
മണമായിരുന്നു എന്റെ ചുറ്റും... ശരീരങ്ങൾ പലതെങ്കിലും ഇന്ന് അവയ്ക്ക് ഗന്ധം ഒന്ന് മാത്രം..

പ്രാണ  രക്ഷാർധം പിടഞ്ഞു ഓടിയപ്പോൾ തീര്ച്ചയായും അവ നമ്മെ ശപിചിട്ടുണ്ടാകും..വേദന ഉണ്ടാക്കിയത് നമ്മളിൽ ആരോ ആണ്... അത് നമ്മൾ ഇരുകാളികളിൽ മുഴുവൻ പതിക്കുന്ന ഒരു നിലവിളിയിൽ നിന്നും ഉണ്ടായതാണ്...ജീവന്റെ വില അത്  ശാസ്ത്രത്തിനപ്പുറം ഇക്കാനുന്നതിന്റെയെല്ലാം അവകാശിയും ഉടമക്കാരനുമായ ഒരുവന്റെ ശ്വാസത്തിന്റെ വിലയാണ്..















Friday 21 March 2014

ചേച്ചിയമ്മ

എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി 
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന 
എന്റെ കുഞ്ഞനുജൻ 
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ് 
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത് 
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും 
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത് 
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ 
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു 
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു

അമ്മ മരം


4 വര്ഷങ്ങളായി ഞാ  സ്ഥാപനത്തി ജോലി ചെയ്യുന്നു. അപ്പൊ മുത ഞാ കാണുന്നതാണ് അതിനെ.  
എന്റെഓഫീസി ന്റെ നേരെ വാതിൽക്കൽ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഒരു ലന്ത മരം ഉണ്ട്. വളരെ വലിയ ഒരു മരം.  
സമീപത്തുള്ളബാങ്കി വരുന്നവര്ക്കും, സ്കൂളി വരുന്നവര്ക്കും, എന്റെ ഓഫീസിലേക്ക്  വരുന്നവര്ക്കും ഒക്കെ വല്യ 
 ആശ്വാസമായിരുന്നഒരു വലിയ മരം,. ദിവസവും രാവിലെ ഞാ വരുമ്പോ അതിന്റെ താഴെ നിറയെ കുട്ടിക  
ആയിരിക്കും. ഇന്ന് അവധിദിവസമായിട്ടു കൂടി അതിലെ ലന്ത കായക പറിക്കാ കുട്ടിക അതിന്മേ ഉണ്ടാ
യിരുന്നു എല്ലാ ദിവസവും സ്കൂവിട്ടലുടനെ 50 ഓളം കുട്ടിക വരും. പിന്നെ ഒരു ഉത്സവം ആയിരുന്നു. മരത്തിന്റെ 
 ഉചി വരെ കുട്ടിക കേറും. ചില്ലകളികുരങ്ങന്മാരെ പോലെ ചാടിക്കളിക്കുമാരുന്നു. ആരും അവരെ വഴക്ക്  
പറയരില്ലരുന്നു. വഴക്ക് പറയില്ലെന്ന് മാത്രമല്ലമുതിർന്നവർ അവരുടെ കൂടെ കൂടുകയും ചെയും.എത്ര ദിവസങ്ങളില 
 വൈകുന്നേരങ്ങളി  കാഴ്ച കണ്ടു നിന്നിട്ടുണ്ട്.കുട്ടിക്കാലത്തിലേക്ക് മടങ്ങി പോയ ഒരു ഫീലിംഗ്...
ഇന്ന്  ഉച്ചക്ക്  ഞാ ചോറുണ്ടിട്ട് വെള്ളം എടുക്കാനായി കാ ന്റെ അടുത്തേക്ക് നടക്കുമ്പോളാണ് കണ്ടത്. 
 ലന്ത മരംമറിഞ്ഞു കിടക്കുന്നു. വട്ടം ഒടിഞ്ഞു കിടക്കുന്നു. ഓടി അടുത്ത് ചെന്നു നോക്കിയപോളാണ്  മനസ്സിലായത്,  
കടപുഴകിവീണിരിക്കുന്നു പാവം. ആരേലും വെട്ടിയിട്ടതാകുമെന്ന ആദ്യം കരുത്യേ.
ആലപ്പുഴയി സൌന്ദര്യ വല്ക്കരണം നടക്കുകയാണ്. കനാ സൈഡി ആണ്  മരം  നിന്നിരുന്നത്.  
തായ് വേര് നഷ്ട്ടപ്പെട്ടത് കൊണ്ടാകും,  പാവത്തിന് പിടിച്ചു നില്ക്കാ കഴിയാതെ പോയത്.എങ്കിലും ഇത്രനാ 
 അത് പിടിച്ചുനിന്നില്ലേ, എത്ര പേര്ക്കും തണ തല്കി, ഞാ ഉള്പ്പടെ എത്രയധികം പേര് അതിന്റെ ഫലങ്ങ എടുത്തു.  
എന്നുംവരുമ്പോ  ആരെങ്കിലും കണ്ടാലോ എന്നാ ചമ്മലോടെ ആണെങ്കിലും  മരത്തിന്റെ ചോട്ടി പോയി നിന്ന്  
 ഒരു ലന്തകയക്കായി ഓടിച്ചു നോക്കിയിരുന്നു. എന്നെ ഓഫീസി ആക്കാ വരുമ്പോ എന്റെ പ്രിയതമ ഫോണ്വിളിക്കുക
യനെന്ന വ്യാജേന  മരത്തിന്റെ ചോട്ടി ലന്തകയകളും തപ്പി നടക്കുന്നത് കണ്ടു ഞാ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.  
എല്ലാ മനുഷ്യരുടെയും ഉള്ളി  ഒരു കുട്ടിക്കാലമുണ്ടെന്ന  സത്യത്തിന്റെ തിരിച്ചറിയ.
കനാ  സൈഡി തിട്ട പണിയാ വന്ന കല്പ്പനിക്കാ ഊണ് കഴിഞ്ഞു ഇനി എവിടെ പോയിരിക്കും.  
കുട്ടികളുടെകാര്യമാണ് കഷ്ട്ടം. ഇന്ന് ശനിയാഴ്ച. തിങ്കളാഴ്ച അവ ലന്തക്ക പറിക്കാ വരുമ്പോ അവരുടെ  പ്രിയ്യപ്പെട്ട
  മരംഇല്ലാതായത് കാണുമ്പോ അവര്ക്കെന്തു വിഷമം തോന്നും. എങ്കിലും എന്റെ മരമേ,
 നീ  കുട്ടിക  മുകളി   ഇരുന്നപ്പോ  മരിഞ്ഞില്ലല്ലോ. റോഡ് ലേക്ക് വീണു ഒരു തടസവും ഉണ്ടാക്കിയില്ലലോ. 
വൃക്ഷങ്ങ  അമ്മമാരേ പോലെയാണ്. സ്വയം തീര്ന്നു കൊണ്ട് അവ നമ്മളെ സന്തോഷിപ്പിക്കും, നമുക്ക് വേണ്ടതെല്ലാംതരും.  
ഇല്ലാതാകുമ്പോ, ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു  ശല്യവുമില്ലാതെ  നിശബ്തമായി ഇല്ലാതാകും.
ഇന്നിപ്പോ എന്റെ കണ്മുന്നി ഒരു കാഴ്ചയുണ്ട്,  മരത്തിന്റെ ശിഖരങ്ങ അറുത്തു  മാറ്റുകയാണ്. കഷണങ്ങളാക്കി 
ഏതെങ്കിലും  
അടുപ്പിലെക്കോ അറപ്പ് മില്ലിലെക്കൊ അതിനെ ഇപ്പൊ കൊണ്ട് പോകും,അമ്മ മരമേ  നിനക്കായി വേണ്ടിഎനിക്കിനി 
 ഒന്നും ചെയ്യാ കഴിയുമെന് തോന്നുന്നില്ല. നിന്റെ ഫലത്തിന്റെ ഒരു വിത്ത് എന്റെ വീട്ടു മുട്ടത്തു ഞാനാട്ടുകൊള്ളാം ,. 
മനോഹരമായ ബാല്യത്തിന്റെ നാളുക ഇത്ര നാ രുചിയോടെ ആസ്വദിച്ച ഒരു ഓര്മ കുടിഇല്ലതയീക്കുന്നു. വികസിച്ചു 
 വികസിച്ചു പഴയതെല്ലാം നഷ്ടപെടുത്തി  നമ്മ എവിടെ എത്തും? മാനംമുട്ടെയോ??വികസനത്തിന്റെ രക്തസാക്ഷിക  
ഒരു അമ്മ മരവും കുറെ പീക്കിരി കുട്ടികളും അല്ലെയോ………അല്ലെ??

Wednesday 19 March 2014

മനസ്വിനി : ആദ്യ സംരംഭം

മനസ്വിനി : ആദ്യ സംരംഭം: ഞാൻ ഒരു സാധാരണക്കാരി.. എന്നാൽ പലപ്പോഴും അസാധാരണക്കാരിയവനം എന്ന് ചിന്തിക്കുന്നവൾ.. എന്റെ ചില ഭ്രാന്തൻ ചിന്തകളും, ചില കുശുമ്പുകളും എഴുതി വയ...