Sunday 18 January 2015

എന്റെ നാട്

പുലർകാല  വെളിച്ചത്തിൽ ഒരു  പച്ചില തുമ്പിൽ
തുളുമ്പി നിൽകുന്ന മഞ്ഞുതുള്ളിയിൽ വിരിയുന്ന
 മഴവില്ലിന്‍ മനോഹാരിതയാണെന്റെ നാടിന്റെ സൗന്ദരൃം
പച്ചവിരിച്ചപാടത്തെ കൊയ്തുകാരി പെണ്ണുങ്ങള്
കുളിച്ചു നെറ്റിയില്‍ ചാര്‍ത്തുന്ന
കുമ്കുമ പൊട്ടിന്‍ നിറമാണെന്റെ നാട്ടിലെ ചേറിന്
കാലത്തേ പണിക്കിറങ്ങിയ കണവനെ കാത്ത്
വാതില്‍പടിയില്‍ നില്‍ക്കുന്ന
കിടാത്തിയുടെ കഴുത്തില്‍ മിന്നുന്ന
താലിയുടെ തിളക്കമാണെന്റെ നാട്ടിലെ വെയിലിന്
കുന്തിരിക്കത്തിന്റെ ഗന്ധവും
ചന്ദനത്തിന്റെ കുളിര്‍മയും
പുകഞ്ഞു നീറുന്ന ചന്ദനതിരികളുടെ
ഊഷ്മളതയുമാണെന്റെ നാട്ടിലെ കാറ്റിന്
അരയും തലയും മുറുക്കി വെയിലത്തിറങ്ങി
പണി ചെയ്യുന്ന ആണുങ്ങളുടെ
കൈക്കരുത്താണെന്റെ നാടിന്റെ സമ്പത്ത്
പൊന്നിന്‍ നിറമാര്‍ന്ന നെന്മണികള്‍
നിറഞ്ഞൊഴുകുന്ന അറയും പുരയുമാണെന്റെ
നാടിന്റെ  ഐശ്വര്യം
മണ്ണും മനുഷ്യനും കിടാവും കൊറ്റിയും
കായലും മഴയും വെയിലുമങ്ങനെ
പ്റപന്‍ച സൃഷ്ടാവിന്റെ കരഫലങ്ങളെല്ലാം
ഒന്നിച്ചിറങ്ങി വിളങ്ങിന്ല്‍ക്കുന്ന
പുണ്യഭൂമിയാണെന്റെ നാട്

12 comments:

  1. .സൗന്ദര്യവും,നിറവും,സുഗന്ധവും,വെയിലും ,മഴയും എല്ലാം ചേർത്തൊരു കുഞ്ഞു കവിത.
    8 അക്ഷരത്തെറ്റുകളും കൂടി ഒഴിവാക്കിക്കോളൂ.

    ReplyDelete
  2. മൊബൈലിന്റെ പോരായ്മയാണു സുധീഷ്, ക്ഷമിക്കൂ, ്രശദ്ധിക്കാം. നന്ദി അറിയിക്കുന്നു.

    ReplyDelete
  3. ആൻഡ്രോയ്ഡ്‌ ഫോൺ ആയിരിക്കുമല്ലൊ.
    വരമൊഴി ഉപയോഗിച്ചു ടൈപ്പ്‌ ചെയ്ത്‌,മലയാളം ആക്കിയതിനു ശേഷം അക്ഷരപിശകുകൾ Just Malayalam ഉപയോഗിച്ചു തിരുത്താം.
    പ്ലേസ്റ്റോറിൽ കിട്ടും.

    ReplyDelete
  4. ഒരു കമന്റും കൂടെ ചെയ്യുന്നു.മുൻപേ പറയാൻ മറന്നതാണു...( അരയും തലയും മുറുക്കി വെയിലത്തിറങ്ങി
    പണി ചെയ്യുന്ന ആണുങ്ങളുടെ
    കൈക്കരുത്താണെന്റെ നാടിന്റെ സമ്പത്ത്)
    ഈ വരികളിലെ "അരയും തലയും മുറുക്കി പണിയെടുക്കുന്ന "എന്ന ഭാഗം ഒട്ടും ചേരുന്നില്ലാന്നു തോന്നുന്നു.

    ReplyDelete
  5. ഉം.
    മറുപടിക്കൊക്കെ നന്ദി.

    ReplyDelete
  6. കമന്‍റ്സ് എല്ലിത്തിനും ഇടണേ, good or bad always welcome

    ReplyDelete
  7. ശരി.എന്റെ കുഞ്ഞു ബ്ലോഗും നോക്കുമോ!"';ഽ?

    ReplyDelete