Thursday, 19 June 2014

കേവല തൃണ സമം ചിന്തതൻ ഫലമായ്
ജീവിതം കളയും മാത്രയിൻ മുൻപ്
പ്രപഞ്ച സ്പന്ദനം വിരൽ തൊട്ടറിഞ്ഞ
മർത്യാ അറിയുക നീ ''കഴിവിൻ '' മഹത്വം !!! !!!

Wednesday, 18 June 2014

ഒരു ജന്മത്തിൻ നഷ്ട സ്വപ്നങ്ങളുമായി
ഞാൻ യാത്ര തുടരവേ ഒരിക്കലും ഉണങ്ങാത്ത
വേര്പാടിന്റെ വേദന മാത്രം കൂട്ടായി വരുമ്പോൾ
ആരെ പഴിക്കണം??
 ആരോടു ചോദിക്കണം??

പൂവിരുക്കുവാനാഞ്ഞോരെൻ
 കൈകളില തടഞ്ഞതോ
വേദനകള തന്നൊരമുള്ളു മാത്രം
പരാതിയില്ല പരിഭവമില്ല
ഒരേയൊരു സംശയം മാത്രം
ഇനിയെൻ  ജീവിതമെങ്ങോട്ടു
ഇരുളുന്ന രാത്രിയിലെ മഴയിലെക്കോ
 ഒഴുകുന്ന പുഴതൻ ആഴങ്ങളിലെക്കോ???

Monday, 16 June 2014

മനസ്വിനി : കാത്തിരുപ്പിനും ആനന്ദമുണ്ട്

മനസ്വിനി : കാത്തിരുപ്പിനും ആനന്ദമുണ്ട്: ശൂന്യമായൊരു മനസ്സിന്റെ വാതായനങ്ങൾ തുറന്നിട്ട്‌  ഇന്നീ മാന്തോപ്പിൽ ഒരു കണ്ണി മാങ്ങയും കടിച്ചു ദൂരെ ദൂരെ അങ്ങേ കുന്നിൻചെരുവിൽ കളിച്...

കാത്തിരുപ്പിനും ആനന്ദമുണ്ട്




ശൂന്യമായൊരു മനസ്സിന്റെ
വാതായനങ്ങൾ തുറന്നിട്ട്‌ 
ഇന്നീ മാന്തോപ്പിൽ
ഒരു കണ്ണി മാങ്ങയും കടിച്ചു
ദൂരെ ദൂരെ അങ്ങേ കുന്നിൻചെരുവിൽ
കളിച്ചു  രസിച്ചു നടക്കും
അക്ഷര കൂട്ടങ്ങളെ കൊതിയോടെ
നോക്കി നില്ക്കുമൊരു പാവം മനസ്വിനി ഞാൻ..
ആരാലുമായും അന്വേഷിക്കപെടാതെ
ആരാലുമായും ചോദിക്കപ്പെടാതെ
ഇങ്ങേ മന്തോപ്പിൻ ചില്ലകളിൽ ചെക്കെറിയവൾ
ഇങ്ങിരുന്നാൽ കാണാമെനിക്കു
നിങ്ങളുടെ കളിയും തിമിർപ്പും
കളിച്ചു ക്ഷീണിച്ചു തിരുച്ചു പോകും വഴി
അല്പം തനുപ്പെൽക്കാനേൻ
മാവിൻ ചോട്ടിൽ നിങ്ങൾ വരുന്നതും കാത്തു
നോക്കി നില്ക്കാൻ എനിക്കിഷ്ട്ടമാണ്
........................................................
കാത്തിരുപ്പിനും ആനന്ദമുണ്ട് ...

Thursday, 24 April 2014

എനിക്കു വീണുകിട്ടിയ മാണിക്യം

ഒരേയൊരു നിമിഷം നീ എന്റെ കണ്ണിലേക്കു നോക്കി
നിന്റെ പ്രണയത്തിന്റെ ആഴം ഞാനന്ന് തിരിച്ചറിഞ്ഞു
ഒരേയൊരു വട്ടം നീയെന്നെ ഒന്ന് തൊട്ടു
നിന്റെ സ്നേഹത്തിന്റെ മൃദുലത ഞാൻ അനുഭവിച്ചു
എത്ര മനോഹരമായാണ് നീ എന്നെ സ്നേഹിക്കുന്നുത്
ഇടതൂർന്നു നില്ക്കുന്ന പൂമരങ്ങൽക്കിടയിലൂടെ
നിന്റെ കയ്യും പിടിച്ചു ഈ വശ്യമാം ഭൂമിയുടെ
അതിരുകളോളം നടന്നെത്താൻ എന്റെ ഹൃദയം ആശിക്കുന്നു...
വീണുകിട്ടിയ ഈ മാണിക്യത്തെ ആരാരുമറിയാതെ ഞാൻ
എടുതോട്ടെ...
എന്റെ നെഞ്ചോട്‌ ചേർത്തോട്ടെ

 

Thursday, 10 April 2014

പ്രവീണ്‍

എന്നുമെന്നും നിന്നെ കാത്തിരിക്കാൻ
എന്നെമെന്നും നിന്റെ മനം നിറയ്ക്കാൻ
എന്നുമെന്നും നിന്നെ സ്നേഹിച്ചു
ഒരു കുടക്കീഴിൽ ഒന്നിച്ചു പാർത്തു
നിന്റെ കരങ്ങൾക്കുള്ളിലായ്
ഒതുങ്ങി നില്ക്കാൻ ആഗ്രഹിക്കുന്നു ഞാൻ

 

Tuesday, 8 April 2014

കുഞ്ഞു മാലാഖമാർ

ഒരു തുള്ളി പൊലുമില്ലനിറങ്ങലെനിക്കിപ്പോൾ
ഒരു തുള്ളി നിറമുള്ള നിറം  കടം തരാനുണ്ടോ കൂട്ടരേ...
എന്നോ കൈവിട്ടുപോയ എന്റെ നിരങ്ങല്ക്കായി കേണു
കറുപ്പും വെളുപ്പും മാത്രമോ ഇന്നീ ലോകത്തിന്റെ നിറം...
 എന്നിങ്ങനെ ജല്പനങ്ങൾ കൊണ്ട് ഞാനെൻ ദിനരാത്രങ്ങൾ
വെറുതെ തള്ളി നീക്കവെ, ഒരു കുഞ്ഞു പുഞ്ചിരിയുമായി
എന്റെ ജീവിതത്തിൽ എന്നിൽ നിന്ന് തന്നെ വന്ന മുത്തേ
അന്ന് ഞാനറിഞ്ഞു ഈ ലോകത്തിലെ കറുപ്പും വെളുപ്പും
ഞാൻ തിരഞ്ഞെടുതാതാണെന്നു... എന്റെ പിഴ ..എന്റെ പിഴ...
നഷ്ടമായ ദിനരാത്രങ്ങൾ തിരിച്ചു വരില്ല...
 കൈപിടിച്ചുയർത്തി നീ എന്നെ നിൻ നിറങ്ങളുടെ ലോകത്തേക്ക്
ചായങ്ങൾ കൂട്ടിചേർത്തു പുതിയ നിറങ്ങളുണ്ടാക്കാൻ
ശ്രമം തുടങ്ങി ഞാൻ.....
എന്റെ ചുറ്റിനുമുണ്ടായിരുന്ന ലോകത്തെ കണ്ടു ഞാൻ വിസ്മയിച്ചു
നിന്നോടോപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതകവേ
നീ വരും മുൻപ് കാണാതെ പോയ എന്റെ ഭൂമിയെപ്പറ്റി ഞാൻ വിഷാദിച്ചു

ഇന്നെനിക്കൊരു ചോദ്യമുണ്ട് കൂട്ടരേ നിങ്ങളോട്
നിറങ്ങൾ  വേണോ നിങ്ങൾക്ക്
എനിക്കായി മാത്രം കിട്ടിയ നിധിയാമെൻ പൊന്മകൾ തന്നതാമവയൊക്കെ
ഒരു പുഞ്ചിരിയുടെ വശ്യതകൊണ്ട് ഈ ലോകം മുഴുവൻ നിറമുല്ലതാക്കും
കുഞ്ഞു മാലാഖമാരെ..... നിങ്ങളെ ഓർത്താണീ പ്രപഞ്ചം ഇന്നും കെടാതെ നില്പൂ...
ഞാനുൾപ്പെടും അച്ഛനും അമ്മയും തുടങ്ങുന്ന വലിയ ജനവിഭാഗമേ
ആ കുഞ്ഞു മാലാഖമാർ തരുന്ന ദാനമാണീ പ്രപഞ്ചമെന്നൊർക്കാo ഇന്നു